2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

ഫേസ്ബുക്ക് പ്രണയകഥകള്‍

ഫേസ്ബുക്ക് പ്രണയകഥകള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. എന്നാലും നമ്മുടെ യുവതലമുറ പഠിക്കില്ല എന്ന് വെച്ചാല്‍ പിന്നെന്തു ചെയ്യാനാണ്. പിഞ്ചു മക്കള്‍ വരെ ഓണ്‍ലൈന്‍ പ്രണയ വഞ്ചനകള്‍ക്ക് ഇരയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് വിലക്കേണ്ടേ എന്നൊരു ചോദ്യം നമ്മുടെ മനസ്സില്‍ താനേ വരും. ഇനി വാര്‍ത്തയിലേക്ക് വരാം.

കൊച്ചിയിലാണ് സംഭവം അരങ്ങേറിയത്. ഫേസ് ബുക്കിലൂടെ പരിചയപെട്ട ഇന്‍ഫോപാര്‍ക്കിലെ ‘എഞ്ചിനീയറോടൊപ്പം ഒളിച്ചോടാന്‍ എത്തിയ ഈ പതിനാലു വയസ്സുള്ള ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടി രക്ഷപ്പെട്ടത് അവളുടെ ഭാഗ്യം കൊണ്ടാണോ അതോ അത് വായിക്കേണ്ട ഗതികേട് നമ്മള്‍ മലയാളികള്‍ക്ക് ഉണ്ടാക്കേണ്ട എന്ന് ദൈവം തമ്പുരാന്‍ തന്നെ തീരുമാനിച്ചതാണോ എന്ന് ആര് കണ്ടു? കാമുകന്‍ പോലിസ് പിടിയിലായപ്പോള്‍ ആണ് താനിത് വരെ പ്രേമിച്ച ചേട്ടന്‍ ഒരു ഇഞ്ചിനീയറും അല്ല, മറിച്ച് ഒരു പെരുംകള്ളന്‍ ആണെന്ന സത്യം കുട്ടി പോലും അറിയുന്നത്. അവസാനം സത്യം മനസ്സിലായതോടെ കാക്കനാട് ഇടച്ചിറ സ്വദേശിയായായ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ തയ്യാറാവുകയായിരുന്നു.

കാമുകന്‍ പറഞ്ഞത് പ്രകാരം വീട്ടുകാരറിയാതെ രാവിലെ സ്‌കൂളില്‍ പോകാനെന്ന വ്യാജേന ബാഗില്‍ വസ്തങ്ങളുമായി വീടുവിടുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ യൂണിഫോമില്‍ തന്നെ വീട്ടു സാധങ്ങള്‍ വാങ്ങാന്‍ ഇടപ്പള്ളിയിലെ മാളിലെത്തി ഷോപ്പിംഗ് നടത്തുന്നത് മാള്‍ ജോലിക്കാരില്‍ സംശയം ജനിപ്പിച്ചു. അവര്‍ പോലിസിനെ അറിയിക്കുകയായിരുന്നു.

യൂണിഫോമിലുള്ള പെണ്‍കുട്ടിയെ സംശയദൃഷ്ടിയോടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ഒളിച്ചോടാനുള്ള പദ്ധതി പുറത്തായത്. ഫേസ് ബുക്ക് വഴിയാണ് ‘എഞ്ചിനീയര്‍’ ചേട്ടനെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചപോഴാണ് കാമുകന്റെ തനിനിറം പുറത്തായത്. 2011 മുതല്‍ നിരവധി ബൈക്ക് മോഷണ കേസിലെ പ്രതിയായ ചക്കരപ്പറമ്പ് സ്വദേശിയായ നൗഷാദ് (23) എന്ന കാമുകനൊപ്പമാണ് കുട്ടി ഒളിച്ചൊടാന്‍ പദ്ധതിയിട്ടത്. പല മാളുകളിലും കറങ്ങിനടന്ന് വിലകൂടിയ ആഡംബര കാറുകളിന്റെയും മറ്റും മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അവ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്താണ് പെണ്‍കുട്ടിയെ സ്വാധീനിച്ചത്. ഇന്‍ഫോപാര്‍ക്കിലെ എഞ്ചിനീയര്‍ ആണെന്നാണ് കുട്ടിയെ ഇയാള്‍ ധരിപ്പിച്ചിരുന്നത്. മറ്റു പെണ്‍കുട്ടികളുമായി ഇയാള്‍ ബന്ധം വെച്ച് പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തി പണം തട്ടലാണ് ഇയാളുടെ ഉദ്ദേശമെന്ന് പോലീസ് കരുതുന്നു. പെണ്‍കുട്ടിയെ പിന്നീട് വീട്ടുകാരെ വിളിച്ചുവരുത്തി താക്കീത് ചെയ്തു വിട്ടയച്ചു.
ഫേസ്ബുക്ക് പ്രണയകഥകള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. എന്നാലും നമ്മുടെ യുവതലമുറ പഠിക്കില്ല എന്ന് വെച്ചാല്‍ പിന്നെന്തു ചെയ്യാനാണ്. പിഞ്ചു മക്കള്‍ വരെ ഓണ്‍ലൈന്‍ പ്രണയ വഞ്ചനകള്‍ക്ക് ഇരയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് വിലക്കേണ്ടേ എന്നൊരു ചോദ്യം നമ്മുടെ മനസ്സില്‍ താനേ വരും. ഇനി വാര്‍ത്തയിലേക്ക് വരാം. കൊച്ചിയിലാണ് സംഭവം അരങ്ങേറിയത്. ഫേസ് ബുക്കിലൂടെ പരിചയപെട്ട ഇന്‍ഫോപാര്‍ക്കിലെ ‘എഞ്ചിനീയറോടൊപ്പം ഒളിച്ചോടാന്‍ എത്തിയ ഈ പതിനാലു വയസ്സുള്ള ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടി രക്ഷപ്പെട്ടത് അവളുടെ ഭാഗ്യം കൊണ്ടാണോ അതോ അത് വായിക്കേണ്ട ഗതികേട് നമ്മള്‍ മലയാളികള്‍ക്ക് ഉണ്ടാക്കേണ്ട എന്ന് ദൈവം തമ്പുരാന്‍ തന്നെ തീരുമാനിച്ചതാണോ എന്ന് ആര് കണ്ടു? കാമുകന്‍ പോലിസ് പിടിയിലായപ്പോള്‍ ആണ് താനിത് വരെ പ്രേമിച്ച ചേട്ടന്‍ ഒരു ഇഞ്ചിനീയറും അല്ല, മറിച്ച് ഒരു പെരുംകള്ളന്‍ ആണെന്ന സത്യം കുട്ടി പോലും അറിയുന്നത്. അവസാനം സത്യം മനസ്സിലായതോടെ കാക്കനാട് ഇടച്ചിറ സ്വദേശിയായായ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ തയ്യാറാവുകയായിരുന്നു. കാമുകന്‍ പറഞ്ഞത് പ്രകാരം വീട്ടുകാരറിയാതെ രാവിലെ സ്‌കൂളില്‍ പോകാനെന്ന വ്യാജേന ബാഗില്‍ വസ്തങ്ങളുമായി വീടുവിടുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ യൂണിഫോമില്‍ തന്നെ വീട്ടു സാധങ്ങള്‍ വാങ്ങാന്‍ ഇടപ്പള്ളിയിലെ മാളിലെത്തി ഷോപ്പിംഗ് നടത്തുന്നത് മാള്‍ ജോലിക്കാരില്‍ സംശയം ജനിപ്പിച്ചു. അവര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. യൂണിഫോമിലുള്ള പെണ്‍കുട്ടിയെ സംശയദൃഷ്ടിയോടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ഒളിച്ചോടാനുള്ള പദ്ധതി പുറത്തായത്. ഫേസ് ബുക്ക് വഴിയാണ് ‘എഞ്ചിനീയര്‍’ ചേട്ടനെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചപോഴാണ് കാമുകന്റെ തനിനിറം പുറത്തായത്. 2011 മുതല്‍ നിരവധി ബൈക്ക് മോഷണ കേസിലെ പ്രതിയായ ചക്കരപ്പറമ്പ് സ്വദേശിയായ നൗഷാദ് (23) എന്ന കാമുകനൊപ്പമാണ് കുട്ടി ഒളിച്ചൊടാന്‍ പദ്ധതിയിട്ടത്. പല മാളുകളിലും കറങ്ങിനടന്ന് വിലകൂടിയ ആഡംബര കാറുകളിന്റെയും മറ്റും മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അവ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്താണ് പെണ്‍കുട്ടിയെ സ്വാധീനിച്ചത്. ഇന്‍ഫോപാര്‍ക്കിലെ എഞ്ചിനീയര്‍ ആണെന്നാണ് കുട്ടിയെ ഇയാള്‍ ധരിപ്പിച്ചിരുന്നത്. മറ്റു പെണ്‍കുട്ടികളുമായി ഇയാള്‍ ബന്ധം വെച്ച് പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തി പണം തട്ടലാണ് ഇയാളുടെ ഉദ്ദേശമെന്ന് പോലീസ് കരുതുന്നു. പെണ്‍കുട്ടിയെ പിന്നീട് വീട്ടുകാരെ വിളിച്ചുവരുത്തി താക്കീത് ചെയ്തു വിട്ടയച്ചു.

            കടപ്പാട്  
 നൗഷാദ്‌ കല്ലേരി