2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

കേരളാരാഷ്ട്രീയത്തിലെ മാലിന്യങ്ങള്‍

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മാലിന്യകൂമ്പാരമാവുകയാണ് പി സി .ജോര്‍ജ്ജ്  ഒരു തെളിവുമില്ലാതെ അടിസ്ഥാനവുമില്ലാതെ വയില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നപോലെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്‌ അയാള്‍ പഴന്ജ്ജന്‍ രാഷ്ട്രീയം പഴറ്റ്കയാണ് ഇപ്പോഴും അയാള്‍ .രാഷ്ട്രീയത്തെയും,രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് മാറിചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ ഒരു മാലിന്യ കൂമ്പാരമായി തടസ്സം നില്‍ക്കുകയ്യാണ് അയാള്‍.. .,
  ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുംപോഴെങ്കിലും മാന്യമായ രീതിയില്‍ മറുവടികൊടുക്കാന്‍ അയാള്‍ക്കാവുന്നില്ല ഒരു ചന്ത സ്വഭാവം കാണിച്ചു കൊണ്ടാണ് അവര്‍ക്ക് മറുവടി കൊടുക്കുന്നത്,ചാനലുകള്‍ക്ക് വേണ്ടതും അത് തന്നെയാണ്
               

                        ഇന്നലെ ഒരു ചാനലില്‍ വളരെ മാന്യമായ രീതിയില്‍ തന്നെ ജോര്‍ജ്ജിന്‍റെ പ്രസ്ഥാവനെയെ കുറിച്ചുള്ള ചര്‍ച്ചയി പങ്കെടുത്തു മുസ്ലിം ലീഗിന്‍റെ കെ എന്‍ എ  ഖാദര്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുംപോള്‍
അതിനു വളരെ വിലകുറഞ്ഞ രീതിയിലാണ് ജോര്‍ജ്ജ് പ്രതികരിച്ചത്.

കുറച്ചെങ്കിലും അഭിമാനം ഉണ്ടങ്കില്‍ ജോര്‍ജ്ജ് ചെയ്യേണ്ടത് തന്‍ വിമര്‍ശിക്കുന്ന ഗവര്‍മെന്‍റെ ചീഫ് വിപ്പ് സ്ഥാനം രാജി വെക്കുകയന്നു ചെയ്യേണ്ടത് .ആ സ്ഥാനത്തിരുന്നു അതിന്‍റെ ആനുകുല്യങ്ങള്‍ വാങ്ങി വിഴുങ്ങി ഒരു സത്യവും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല ചെയ്യേണ്ടത്.
     
                ജോര്‍ജ്ജിനെ പോലെ ,ആര്യാടന്‍ മുഹമ്മതും ,കെ മുരളീതരനുമെല്ലാം രാഷ്ട്രീയത്തില്‍ നിന്നും രാജിവെച്ച് കേരളാരാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ സ്വോയം അവസരമൊരുക്കുകയാണ് ചെയ്യേണ്ടത്.ഈ പറഞ്ഞ മൂന്ന് പേരും കേരളരാഷ്ട്രീയത്തിനും,വികസനത്തിനും ഒരു സംഭാവനയും നല്‍കത്തവരാണ്.കാര്യമെന്തായാലും രാഷ്ട്രീയമാന്യതയും സംസ്ക്കാരവും ഉള്ള വിലപിടിപ്പുള്ള ഒരു നേതാവാണ്‌ സഖാവ് പിണറായി വിജയന്‍ 
       
ഉമ്മന്‍ചാണ്ടിയുടെ ജന പിന്തുണയും വികസനപ്രവര്‍ത്തനങ്ങളും കേരളരാഷ്ട്രീയത്തില്‍ ചര്ച്ചയാവുംപോള്‍ പ്രതിപക്ഷത്തിന്‍റെ ഒരു സമരവും വിജയിക്കാതെ പോവുന്നത് ജനപിന്തുണയില്ലാത്തതു കൊണ്ടാണ്.ഇന്ന് നടന്ന ജനസമ്പര്‍ക്ക പരിപാടി വന്‍വിജയം ആയതും സമരക്കാര്‍ മാളത്തിലോളിച്ചതും ജനരോക്ഷം ഭയന്നാണ്