കോളേജിൽ ടീഷർട്ട് വിറ്റ് കിട്ടിയ ഒന്നര ലക്ഷം രൂപയും സൗഹൃദത്തിന്റെ ശക്തിയുമായിരുന്നു സ്വന്തം ഐ. ടി കമ്പനി എന്ന ഈ ചെറുപ്പക്കാരുടെ ആശയത്തിന്റെ ആദ്യ നിക്ഷേപം. വീട്ടുകാരുടെ സഹായം കൂടിയായപ്പോൾ ആ ആശയം ടെക്‌നോപാർക്കിലെ ഇൻകുബേഷൻ യൂണിറ്റിലെ വേബിയോ
ടെക്‌നോളജീസ് എന്ന സ്ഥാപനമായി. ഇപ്പോൾ രണ്ട് കോടി രൂപ എന്ന വിറ്റുവരവിലേക്ക് അടുത്തിരിക്കുകയാണ് വേബിയോ.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികളായിരുന്ന എ.പി. ബുഷൈർ, ശിവ്ശങ്കർ, മനുദേവ്, ബിജോയ് ബി.എസ്, നിതുൻ കെ.വി എന്നിവരും മാർ ഇവാനിയോസ് കോളേജിലെ സുഹൃത്തായ ആർ.വി. കൃഷ്ണനും ചേർന്നാണ് കമ്പനിക്ക് തുടങ്ങിയത്.
പഠിക്കുമ്പോൾ തന്നെ പണമുണ്ടാക്കുക എന്ന ചിന്തയാണ് കോളേജിൽ ടീഷർട്ട് വിൽക്കാൻ ചുറുചുറുക്കുള്ള ഈ വിദ്യാർത്ഥികൾക്ക് പ്രേരണയായത്. ടീഷർട്ട് വിറ്റ് ഒന്നര ലക്ഷം രൂപ ഉണ്ടാക്കി. അപ്പോൾ തോന്നി സ്വന്തമായി ഒരു കമ്പനി തുടങ്ങിയാലെന്തെന്ന്. സംഘംചേർന്ന് തലപുകഞ്ഞാലോചിച്ചു. ഒടുവിൽ ഐഡിയ കിട്ടി. ഐ.ടി കമ്പനി. ഉത്പന്നത്തിന് അടിപൊളി പേരുമിട്ടു-ബൗൺസ് ഡി.
"ഒരിക്കൽ ജർമ്മനിയിലെ ഒരു വെബ് കമ്പനിയിലേക്ക് അവരുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു. ഇന്ത്യയിൽ നിന്ന് ആ കാൾ സൗജന്യമായിരുന്നില്ല. മറ്റൊരിക്കൽ ഡൽഹിയിൽ ഒരു ഹോട്ടൽ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴും ഇതേ പ്രശ്നമുണ്ടായി. പലപ്പോഴും ടോൾ ഫ്രീ നമ്പറുകൾ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്ന് മനസിലായി. അങ്ങനെയാണ് 'ബൗൺസ് ഡി' രൂപകൽപ്പന ചെയ്തത്. ഉപഭോക്താക്കൾക്ക് കമ്പനികളുമായി വേഗത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്ന ഒരു വോയിസ് ബ്രോഡ്കാസ്റ്റിംഗ് സങ്കേതമാണിത്. ഇതിലൂടെ അനായാസം ആശയവിനിമയം നടത്താം-" കമ്പനി സി.ഇ.ഒ ബുഷൈർ പറഞ്ഞു.
23-ാം വയസിലാണ് ആറംഗ സംഘം ഐ.ടിയിലേക്ക് തിരിഞ്ഞത്. 2009ൽ കമ്പനി തുടങ്ങുമ്പോൾ ടീഷർട്ട് വിറ്റ് കിട്ടിയ ഒന്നര ലക്ഷത്തിനൊപ്പം വീട്ടുകാർ നൽകിയ പണവും ചേർത്ത് ആറു ലക്ഷം രൂപയായിരുന്നു നിക്ഷേപം. വീട്ടുകാരുടേയും ടെക്‌നോപാർക്ക് അധികൃതരുടേയും സഹായത്താലാണ് വളരർന്നതെന്ന് ബുഷൈർ പറയുന്നു. സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചു. വേബിയോ ടെക്നോളജീസിനെ ലോകത്തെ ഏറ്റവും സാധ്യതയുള്ള പത്ത് ടെക്നോളജി സ്റ്റാർട്ട് അപ്പുകളിലൊന്നായി നാസ്കോം എമർജ് അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.
ഇപ്പോൾ ബാംഗ്ളൂർ, മുംബയ്, ഗുഡ്ഗാവ്, സാൻ ജോസ് എന്നിവിടങ്ങളിൽ വേബിയോയുടെ ഓഫീസുകളുണ്ട്. "ആഗോള മാർക്കറ്റ് ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. അമേരിക്കയിലും യൂറോപ്പിലും ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദേശത്ത് നിന്ന് കൂടുതൽ ബിസിനസ് എത്തുന്നതോടെ അടുത്ത സാമ്പത്തിക വർഷം ആറു കോടി രൂപ എന്ന ലക്ഷ്യം നേടുമെന്ന് ബുഷൈർ പറയുന്നു.
വേബിയോ ടീം:
എ.പി. ബുഷൈർ- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എം.എസ്.ശിവ്ശങ്കർ- ചീഫ് മാർക്കറ്റിംഗ് ഓഫീസർ
ആർ.വി. കൃഷ്ണൻ- ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
നിതുൻ കെ.വി- ഡയറക്ടർ
മനുദേവ്- എച്ച്. ആർ. എം ആൻഡ് ബിസിനസ് ഡെവലപ്മെന്റ്
ബിജോയ് ബി.എസ്-ചീഫ് ഫിനാൻഷ്യൽ ഓഫീസർ
പ്രതീഷ് ഡി. മണി
ടെക്‌നോളജീസ് എന്ന സ്ഥാപനമായി. ഇപ്പോൾ രണ്ട് കോടി രൂപ എന്ന വിറ്റുവരവിലേക്ക് അടുത്തിരിക്കുകയാണ് വേബിയോ.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികളായിരുന്ന എ.പി. ബുഷൈർ, ശിവ്ശങ്കർ, മനുദേവ്, ബിജോയ് ബി.എസ്, നിതുൻ കെ.വി എന്നിവരും മാർ ഇവാനിയോസ് കോളേജിലെ സുഹൃത്തായ ആർ.വി. കൃഷ്ണനും ചേർന്നാണ് കമ്പനിക്ക് തുടങ്ങിയത്.
പഠിക്കുമ്പോൾ തന്നെ പണമുണ്ടാക്കുക എന്ന ചിന്തയാണ് കോളേജിൽ ടീഷർട്ട് വിൽക്കാൻ ചുറുചുറുക്കുള്ള ഈ വിദ്യാർത്ഥികൾക്ക് പ്രേരണയായത്. ടീഷർട്ട് വിറ്റ് ഒന്നര ലക്ഷം രൂപ ഉണ്ടാക്കി. അപ്പോൾ തോന്നി സ്വന്തമായി ഒരു കമ്പനി തുടങ്ങിയാലെന്തെന്ന്. സംഘംചേർന്ന് തലപുകഞ്ഞാലോചിച്ചു. ഒടുവിൽ ഐഡിയ കിട്ടി. ഐ.ടി കമ്പനി. ഉത്പന്നത്തിന് അടിപൊളി പേരുമിട്ടു-ബൗൺസ് ഡി.
"ഒരിക്കൽ ജർമ്മനിയിലെ ഒരു വെബ് കമ്പനിയിലേക്ക് അവരുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു. ഇന്ത്യയിൽ നിന്ന് ആ കാൾ സൗജന്യമായിരുന്നില്ല. മറ്റൊരിക്കൽ ഡൽഹിയിൽ ഒരു ഹോട്ടൽ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴും ഇതേ പ്രശ്നമുണ്ടായി. പലപ്പോഴും ടോൾ ഫ്രീ നമ്പറുകൾ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്ന് മനസിലായി. അങ്ങനെയാണ് 'ബൗൺസ് ഡി' രൂപകൽപ്പന ചെയ്തത്. ഉപഭോക്താക്കൾക്ക് കമ്പനികളുമായി വേഗത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്ന ഒരു വോയിസ് ബ്രോഡ്കാസ്റ്റിംഗ് സങ്കേതമാണിത്. ഇതിലൂടെ അനായാസം ആശയവിനിമയം നടത്താം-" കമ്പനി സി.ഇ.ഒ ബുഷൈർ പറഞ്ഞു.
23-ാം വയസിലാണ് ആറംഗ സംഘം ഐ.ടിയിലേക്ക് തിരിഞ്ഞത്. 2009ൽ കമ്പനി തുടങ്ങുമ്പോൾ ടീഷർട്ട് വിറ്റ് കിട്ടിയ ഒന്നര ലക്ഷത്തിനൊപ്പം വീട്ടുകാർ നൽകിയ പണവും ചേർത്ത് ആറു ലക്ഷം രൂപയായിരുന്നു നിക്ഷേപം. വീട്ടുകാരുടേയും ടെക്‌നോപാർക്ക് അധികൃതരുടേയും സഹായത്താലാണ് വളരർന്നതെന്ന് ബുഷൈർ പറയുന്നു. സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചു. വേബിയോ ടെക്നോളജീസിനെ ലോകത്തെ ഏറ്റവും സാധ്യതയുള്ള പത്ത് ടെക്നോളജി സ്റ്റാർട്ട് അപ്പുകളിലൊന്നായി നാസ്കോം എമർജ് അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.
ഇപ്പോൾ ബാംഗ്ളൂർ, മുംബയ്, ഗുഡ്ഗാവ്, സാൻ ജോസ് എന്നിവിടങ്ങളിൽ വേബിയോയുടെ ഓഫീസുകളുണ്ട്. "ആഗോള മാർക്കറ്റ് ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. അമേരിക്കയിലും യൂറോപ്പിലും ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദേശത്ത് നിന്ന് കൂടുതൽ ബിസിനസ് എത്തുന്നതോടെ അടുത്ത സാമ്പത്തിക വർഷം ആറു കോടി രൂപ എന്ന ലക്ഷ്യം നേടുമെന്ന് ബുഷൈർ പറയുന്നു.
വേബിയോ ടീം:
എ.പി. ബുഷൈർ- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എം.എസ്.ശിവ്ശങ്കർ- ചീഫ് മാർക്കറ്റിംഗ് ഓഫീസർ
ആർ.വി. കൃഷ്ണൻ- ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
നിതുൻ കെ.വി- ഡയറക്ടർ
മനുദേവ്- എച്ച്. ആർ. എം ആൻഡ് ബിസിനസ് ഡെവലപ്മെന്റ്
ബിജോയ് ബി.എസ്-ചീഫ് ഫിനാൻഷ്യൽ ഓഫീസർ
പ്രതീഷ് ഡി. മണി