2013, മേയ് 21, ചൊവ്വാഴ്ച


ഷെയര്‍ മാര്‍ക്കറ്റ് ഇന്ത്യയില്‍
ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശമാണ് ഓഹരി അഥവാ, ഷെയര്‍. ഓഹരി വാങ്ങിയിട്ടുള്ളവര്‍ കമ്പനിയുടെ ഉടമസ്ഥരാണ്. ആ കമ്പനിയുടെ സ്വത്തിലും (ആസ്തി) വരുമാനത്തിലുമുള്ള ഒരു പങ്കിന് അവര്‍ക്ക് അവകാശമുണ്ട്. കൈവശമുള്ള ഓഹരികളുടെ എണ്ണത്തിനനുസരിച്ചുള്ള അവകാശം ആ കമ്പനിയില്‍ ആ വ്യക്തിക്കുമുണ്ട്. അതിന്റെ ലാഭവിഹിതം അയാള്‍ക്കും കിട്ടും. കമ്പനിയുടെ ചില കാര്യങ്ങളില്‍ ഓഹരിയുടമകള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടക്കുന്നു എന്നറിയാനും അവര്‍ക്ക് അവകാശമുണ്ട്.
ഏതൊരു സാധനവുമെന്നപോലെ ഓഹരി ഉടമസ്ഥതയും കൈമാറ്റം ചെയ്യാം. വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാം. ഇനി ഗിഫ്റ്റായി കൊടുക്കണമെങ്കില്‍ അതുമാവാം. പ്രസ്തുത ഓഹരിയുടെ ഉടമസ്ഥനായി തുടരണോ വേണ്ടയോ എന്ന് ഓഹരിയുടമയ്ക്ക് തീരുമാനിക്കാം എന്നര്‍ത്ഥം.
ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇടമാണ് ഓഹരിവിപണി. ഈ കൈമാറ്റങ്ങള്‍ക്ക് വേദിയൊരുക്കുന്നത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ്. ഓഹരികൈമാറ്റം രണ്ടു തരത്തിലാണ് പ്രാഥമിക വിപണിയും, ദ്വിതീയ വിപണിയും.
ഇനീഷ്യല്‍ പബ്ലിക് ഓഫര്‍(ഐ.പി.ഒ)
ഒരു കമ്പനി നേരിട്ട് പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കുന്നതിനെയാണ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) എന്നു പറയുന്നത്. ഇതാണ് പ്രാഥമിക വിപണി. ഐപിഒ കഴിഞ്ഞ് ഓഹരികള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ ആ കമ്പനി ഈ ഓഹരികള്‍ ഓഹരിവിപണിയില്‍ എത്തിക്കും. ഇത് 'ലിസ്റ്റിംഗ്' എന്നറിയപ്പെടുന്നു. ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പൊതുജനങ്ങള്‍ക്ക് സൗകര്യമായി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ഇങ്ങനെയുള്ള വില്‍ക്കല്‍ വാങ്ങലുകള്‍ നടക്കുന്ന ഓഹരിവിപണിയാണ് ദ്വിതീയ വിപണി. അതിനാല്‍ത്തന്നെ സാധാരണയായി ഓഹരിവിപണി എന്നു പറഞ്ഞാല്‍ ഈ ദ്വിതീയ വിപണി എന്നാണര്‍ത്ഥമാക്കുന്നത്.
കമ്പനികള്‍ക്ക് ദ്വിതീയ വിപണിയില്‍ നേരിട്ട് ഓഹരി വില്‍ക്കാന്‍ സാധ്യമല്ല. അതായത് ദ്വിതീയ വിപണയിയിലെ ഓഹരിക്കച്ചവടങ്ങള്‍ക്ക് കമ്പനികളുമായി നേരിട്ട് ബന്ധമൊന്നുമില്ല എന്നര്‍ത്ഥം.
ഓഹരിവിപണിയിലെ കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ്. ഓഹരിക്കച്ചവടങ്ങള്‍ക്കായി ഇടപാടുകാര്‍ക്ക് ഉണ്ടായിരിക്കേണ്ട അക്കൗണ്ടിന്റെ പേരാണ് ഡി.പി അക്കൗണ്ട്. ഈ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്നത് ഓഹരിവിപണിയിലെ ലൈസന്‍സുള്ള അംഗങ്ങളാണ്. ഇവരാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ എന്നറിയപ്പെടുന്നത്. പൊതുവെ ഓഹരിവിപണിയിലെ ബ്രോക്കര്‍മാരും ബാങ്കുകളുമൊക്കെയാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകളായി പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍ വന്നതോടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതും മറ്റും ഡെപ്പോസിറ്ററി എന്ന സംവിധാനത്തിന്‍ കീഴിലായി. ഇത് ഡീമാറ്റ് രീതി എന്നറിയപ്പെടുന്നു.
എല്ലാവര്‍ക്കും ഓഹരിക്കച്ചവടം നടത്താന്‍ സാധ്യമല്ല. അതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്നത് ഷെയര്‍ ബ്രോക്കര്‍മാരാണ്. ബ്രോക്കര്‍മാര്‍ക്കാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരിക്കച്ചവടം നടത്താന്‍ അധികാരമുള്ളത്. ഒരാള്‍ ഒരു ബ്രോക്കറെ സമീപിക്കുമ്പോള്‍ അയാള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ബ്രോക്കര്‍ ഓഹരികള്‍ വാങ്ങും. പണം ബ്രോക്കര്‍മാക്കാണ് നല്‍കേണ്ടത്. അവര്‍ ആ ഓഹരികള്‍ ആ വ്യക്തിയുടെ ഡിപി അക്കൗണ്ടിലേക്ക് മാറ്റും. ഈ സേവനത്തിന് ബ്രോക്കര്‍ക്ക് കമ്മീഷന്‍ നല്‍കണം. ഓഹരിക്കൈമാറ്റ നികുതിയും വാങ്ങുന്നയാള്‍ നല്‍കേണ്ടതുണ്ട്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെയല്ലാതെയും ഓഹരിക്കച്ചവടം നടത്താമെങ്കിലും അതു സംബന്ധിച്ച പരാതികള്‍ക്ക് നിയമം അനുകൂലമാവില്ല.
ബ്രോക്കറുടെ ഓഫീസില്‍ നേരിട്ടുചെന്നോ, ഫോണ്‍വഴിയോ, ഇന്റര്‍നെറ്റു വഴിയോ കച്ചവടം നടത്താം. വാങ്ങുന്ന ഓഹരികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കോണ്‍ട്രാക്റ്റ് നോട്ട് എന്ന രേഖ, ബ്രോക്കര്‍ വാങ്ങുന്നയാള്‍ക്ക് നല്‍കും. എല്ലാ കച്ചവടത്തിനും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു പ്രത്യേക കോഡ് നല്‍കും. ഇത് 'യുനീക് ഓര്‍ഡര്‍ കോഡ് നമ്പര്‍' എന്നറിയപ്പെടുന്നു. ഈ യുനീക് നമ്പറും മറ്റു വിവരങ്ങളും അടങ്ങിയ കോണ്‍ട്രാക്റ്റ് നോട്ട് ഓഹരിക്കച്ചവടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കച്ചവടത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഈ രേഖയാണ് ഹാജരാക്കേണ്ടത്. ഓഹരി വാങ്ങിയാല്‍, ആദ്യം ബ്രോക്കറുടെയോ സബ് ബ്രോക്കറുടെയോ ഡീമാറ്റ് അക്കൗണ്ടിലേക്കാണ് അതെത്തുക. ഇത് ഉടമയുടെ അക്കൗണ്ടിലേക്കു മാറ്റുന്നത് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ആണ്.
ഇന്ത്യയില്‍ ഓഹരിവിപണിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തമായ സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി. 1988ലാണ് ഈ സ്വയംഭരണ സ്ഥാപനം രൂപീകരിച്ചത്. 1992ല്‍ 'സെബി ആക്റ്റ് 1992' എന്ന നിയമനിര്‍മ്മാണവുമുണ്ടായി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും മറ്റും ചെയ്യുന്നത് സെബിയാണ്. ഓഹരി വ്യാപാരത്തിനുള്ള ലൈസന്‍സ് നല്‍കുന്നതും സെബിയാണ്. സെബിയുടെ ലൈസന്‍സില്ലാതെ ഒരാള്‍ക്ക് ഓഹരികള്‍ വില്‍ക്കുവാനോ വാങ്ങുവാനോ കഴിയില്ല.

ഓഹരി മര്‍ക്കറ്റും ഇസ്‌ലാമും
പണം സമ്പാദിക്കുക,സൂക്ഷിച്ച് വെക്കുക, നിക്ഷേപം നടത്തുക എന്നിവ ഇസ്‌ലാം അനുവദിച്ച സാമ്പത്തിക പ്രക്രിയകളാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
'അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍ ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.' (അല്‍ ഖസസ്-74)
ഇസ്‌ലാം നിരോധിച്ചതല്ലാത്ത മാര്‍ഗങ്ങളില്‍ സമ്പത്ത് വിനിയോഗിക്കാം. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍(മഖാസിദു ശ്ശരീഅ)പൂര്‍ത്തീകരിക്കുന്നതായിരിക്കണം ഇടപാടുകള്‍. വഞ്ചനയും ചതിയും അടങ്ങിയ എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിരോധിക്കപെട്ടതാണ്. എല്ലാ ഇടപാടുകളും സുതാര്യവും ഉപരി സമ്മതത്തോടുകൂടി നടപ്പിലാക്കപ്പെടുന്നതുമായിരിക്കണം. ഓരോ കമ്പനിയും ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ വ്യത്യസ്ത ഏജന്‍സികള്‍ ഇന്ത്യയിലും ലോക തലത്തിലും നടന്നു വരുന്നുണ്ട് ഇവയുമായുള്ള കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് ഇടപാടുകളുടെ ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കപ്പെടുന്നത്.
ഇസ്ലാമില്‍ വ്യക്തികളുടെയോ പണ്ഡിതരുടെയോ വാക്കുകള്‍ പൂര്‍ണമായും ആധികാരികമായിക്കൊള്ളണമെന്നില്ല. വാക്കുകളും പ്രസ്താവനകളും ആധികാരികവും ഇസ്ലാമികമാകണമെങ്കില്‍ അവ ഖുര്‍ആനിനെയും സുന്നത്തിനെയും അംഗീകരിക്കുന്നതും അവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാവുകയും വേണം. അപ്പോള്‍ ഒരാള്‍ക്ക് സറ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയോ സ്‌റ്റോക്ക് മാര്‍ക്കറ്റാനന്തര കച്ചവട ഇടപാടുകളില്‍ പങ്കെടുക്കുകയോ ചെയ്യാമോ എന്ന ചോദ്യത്തിന്, അതെ എന്നാണുത്തരം. എന്നാല്‍ നമ്മള്‍ ഇടപാടു നടത്തുന്ന കമ്പനി ഇടപാടുകളില്‍ ചില അടിസ്ഥാന ഇസ് ലാമിക മൂല്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷമായിരിക്കണം ഇടപാട് നടത്തേണ്ടതെന്ന് മാത്രം. ഏത് ഇടപാടാണെങ്കിലും അതില്‍ ഗറര്‍ (വഞ്ചന, ചതി, അപരന്റെ ധനം അന്യായമായി വഞ്ചനയിലൂടെ അപഹരിച്ചെടുക്കുക)ഇല്ലെങ്കില്‍ ഇടപാട് അനുവദനീയമാണ്.

ഇനീഷ്യല്‍ പബ്ലിക് ഓഫര്‍(ഐ.പി.ഒ)
ഒരു കമ്പനി നേരിട്ട് പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കുന്നതിനെയാണ് ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) എന്നു പറയുന്നത്. ഇതാണ് പ്രാഥമിക വിപണി. ഐപിഒ കഴിഞ്ഞ് ഓഹരികള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ ആ കമ്പനി ഈ ഓഹരികള്‍ ഓഹരിവിപണിയില്‍ എത്തിക്കും. ഇത് 'ലിസ്റ്റിംഗ്' എന്നറിയപ്പെടുന്നു. ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പൊതുജനങ്ങള്‍ക്ക് സൗകര്യമായി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ഇങ്ങനെയുള്ള വില്‍ക്കല്‍ വാങ്ങലുകള്‍ നടക്കുന്ന ഓഹരിവിപണിയാണ് ദ്വിതീയ വിപണി. അതിനാല്‍ത്തന്നെ സാധാരണയായി ഓഹരിവിപണി എന്നു പറഞ്ഞാല്‍ ഈ ദ്വിതീയ വിപണി എന്നാണര്‍ത്ഥമാക്കുന്നത്.
കമ്പനികള്‍ക്ക് ദ്വിതീയ വിപണിയില്‍ നേരിട്ട് ഓഹരി വില്‍ക്കാന്‍ സാധ്യമല്ല. അതായത് ദ്വിതീയ വിപണയിയിലെ ഓഹരിക്കച്ചവടങ്ങള്‍ക്ക് കമ്പനികളുമായി നേരിട്ട് ബന്ധമൊന്നുമില്ല എന്നര്‍ത്ഥം.
ഓഹരിവിപണിയിലെ കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ്. ഓഹരിക്കച്ചവടങ്ങള്‍ക്കായി ഇടപാടുകാര്‍ക്ക് ഉണ്ടായിരിക്കേണ്ട അക്കൗണ്ടിന്റെ പേരാണ് ഡി.പി അക്കൗണ്ട്. ഈ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്നത് ഓഹരിവിപണിയിലെ ലൈസന്‍സുള്ള അംഗങ്ങളാണ്. ഇവരാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ എന്നറിയപ്പെടുന്നത്. പൊതുവെ ഓഹരിവിപണിയിലെ ബ്രോക്കര്‍മാരും ബാങ്കുകളുമൊക്കെയാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകളായി പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍ വന്നതോടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതും മറ്റും ഡെപ്പോസിറ്ററി എന്ന സംവിധാനത്തിന്‍ കീഴിലായി. ഇത് ഡീമാറ്റ് രീതി എന്നറിയപ്പെടുന്നു.
എല്ലാവര്‍ക്കും ഓഹരിക്കച്ചവടം നടത്താന്‍ സാധ്യമല്ല. അതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്നത് ഷെയര്‍ ബ്രോക്കര്‍മാരാണ്. ബ്രോക്കര്‍മാര്‍ക്കാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരിക്കച്ചവടം നടത്താന്‍ അധികാരമുള്ളത്. ഒരാള്‍ ഒരു ബ്രോക്കറെ സമീപിക്കുമ്പോള്‍ അയാള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ബ്രോക്കര്‍ ഓഹരികള്‍ വാങ്ങും. പണം ബ്രോക്കര്‍മാക്കാണ് നല്‍കേണ്ടത്. അവര്‍ ആ ഓഹരികള്‍ ആ വ്യക്തിയുടെ ഡിപി അക്കൗണ്ടിലേക്ക് മാറ്റും. ഈ സേവനത്തിന് ബ്രോക്കര്‍ക്ക് കമ്മീഷന്‍ നല്‍കണം. ഓഹരിക്കൈമാറ്റ നികുതിയും വാങ്ങുന്നയാള്‍ നല്‍കേണ്ടതുണ്ട്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെയല്ലാതെയും ഓഹരിക്കച്ചവടം നടത്താമെങ്കിലും അതു സംബന്ധിച്ച പരാതികള്‍ക്ക് നിയമം അനുകൂലമാവില്ല.
ബ്രോക്കറുടെ ഓഫീസില്‍ നേരിട്ടുചെന്നോ, ഫോണ്‍വഴിയോ, ഇന്റര്‍നെറ്റു വഴിയോ കച്ചവടം നടത്താം. വാങ്ങുന്ന ഓഹരികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കോണ്‍ട്രാക്റ്റ് നോട്ട് എന്ന രേഖ, ബ്രോക്കര്‍ വാങ്ങുന്നയാള്‍ക്ക് നല്‍കും. എല്ലാ കച്ചവടത്തിനും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു പ്രത്യേക കോഡ് നല്‍കും. ഇത് 'യുനീക് ഓര്‍ഡര്‍ കോഡ് നമ്പര്‍' എന്നറിയപ്പെടുന്നു. ഈ യുനീക് നമ്പറും മറ്റു വിവരങ്ങളും അടങ്ങിയ കോണ്‍ട്രാക്റ്റ് നോട്ട് ഓഹരിക്കച്ചവടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കച്ചവടത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഈ രേഖയാണ് ഹാജരാക്കേണ്ടത്. ഓഹരി വാങ്ങിയാല്‍, ആദ്യം ബ്രോക്കറുടെയോ സബ് ബ്രോക്കറുടെയോ ഡീമാറ്റ് അക്കൗണ്ടിലേക്കാണ് അതെത്തുക. ഇത് ഉടമയുടെ അക്കൗണ്ടിലേക്കു മാറ്റുന്നത് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ആണ്.
ഇന്ത്യയില്‍ ഓഹരിവിപണിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തമായ സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി. 1988ലാണ് ഈ സ്വയംഭരണ സ്ഥാപനം രൂപീകരിച്ചത്. 1992ല്‍ 'സെബി ആക്റ്റ് 1992' എന്ന നിയമനിര്‍മ്മാണവുമുണ്ടായി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും മറ്റും ചെയ്യുന്നത് സെബിയാണ്. ഓഹരി വ്യാപാരത്തിനുള്ള ലൈസന്‍സ് നല്‍കുന്നതും സെബിയാണ്. സെബിയുടെ ലൈസന്‍സില്ലാതെ ഒരാള്‍ക്ക് ഓഹരികള്‍ വില്‍ക്കുവാനോ വാങ്ങുവാനോ കഴിയില്ല.
ഓഹരി മര്‍ക്കറ്റും ഇസ്‌ലാമും
പണം സമ്പാദിക്കുക,സൂക്ഷിച്ച് വെക്കുക, നിക്ഷേപം നടത്തുക എന്നിവ ഇസ്‌ലാം അനുവദിച്ച സാമ്പത്തിക പ്രക്രിയകളാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
'അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍ ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.' (അല്‍ ഖസസ്-74)
ഇസ്‌ലാം നിരോധിച്ചതല്ലാത്ത മാര്‍ഗങ്ങളില്‍ സമ്പത്ത് വിനിയോഗിക്കാം. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍(മഖാസിദു ശ്ശരീഅ)പൂര്‍ത്തീകരിക്കുന്നതായിരിക്കണം ഇടപാടുകള്‍. വഞ്ചനയും ചതിയും അടങ്ങിയ എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിരോധിക്കപെട്ടതാണ്. എല്ലാ ഇടപാടുകളും സുതാര്യവും ഉപരി സമ്മതത്തോടുകൂടി നടപ്പിലാക്കപ്പെടുന്നതുമായിരിക്കണം. ഓരോ കമ്പനിയും ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ വ്യത്യസ്ത ഏജന്‍സികള്‍ ഇന്ത്യയിലും ലോക തലത്തിലും നടന്നു വരുന്നുണ്ട് ഇവയുമായുള്ള കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് ഇടപാടുകളുടെ ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കപ്പെടുന്നത്.
ഇസ്ലാമില്‍ വ്യക്തികളുടെയോ പണ്ഡിതരുടെയോ വാക്കുകള്‍ പൂര്‍ണമായും ആധികാരികമായിക്കൊള്ളണമെന്നില്ല. വാക്കുകളും പ്രസ്താവനകളും ആധികാരികവും ഇസ്ലാമികമാകണമെങ്കില്‍ അവ ഖുര്‍ആനിനെയും സുന്നത്തിനെയും അംഗീകരിക്കുന്നതും അവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാവുകയും വേണം. അപ്പോള്‍ ഒരാള്‍ക്ക് സറ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയോ സ്‌റ്റോക്ക് മാര്‍ക്കറ്റാനന്തര കച്ചവട ഇടപാടുകളില്‍ പങ്കെടുക്കുകയോ ചെയ്യാമോ എന്ന ചോദ്യത്തിന്, അതെ എന്നാണുത്തരം. എന്നാല്‍ നമ്മള്‍ ഇടപാടു നടത്തുന്ന കമ്പനി ഇടപാടുകളില്‍ ചില അടിസ്ഥാന ഇസ് ലാമിക മൂല്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷമായിരിക്കണം ഇടപാട് നടത്തേണ്ടതെന്ന് മാത്രം. ഏത് ഇടപാടാണെങ്കിലും അതില്‍ ഗറര്‍ (വഞ്ചന, ചതി, അപരന്റെ ധനം അന്യായമായി വഞ്ചനയിലൂടെ അപഹരിച്ചെടുക്കുക)ഇല്ലെങ്കില്‍ ഇടപാട് അനുവദനീയമാണ്.

ഓഹരി മര്‍ക്കറ്റും ഇസ്‌ലാമും
പണം സമ്പാദിക്കുക,സൂക്ഷിച്ച് വെക്കുക, നിക്ഷേപം നടത്തുക എന്നിവ ഇസ്‌ലാം അനുവദിച്ച സാമ്പത്തിക പ്രക്രിയകളാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
'അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍ ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.' (അല്‍ ഖസസ്-74)
ഇസ്‌ലാം നിരോധിച്ചതല്ലാത്ത മാര്‍ഗങ്ങളില്‍ സമ്പത്ത് വിനിയോഗിക്കാം. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍(മഖാസിദു ശ്ശരീഅ)പൂര്‍ത്തീകരിക്കുന്നതായിരിക്കണം ഇടപാടുകള്‍. വഞ്ചനയും ചതിയും അടങ്ങിയ എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിരോധിക്കപെട്ടതാണ്. എല്ലാ ഇടപാടുകളും സുതാര്യവും ഉപരി സമ്മതത്തോടുകൂടി നടപ്പിലാക്കപ്പെടുന്നതുമായിരിക്കണം. ഓരോ കമ്പനിയും ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിക്കുന്നതാണോ എന്നറിയാന്‍ വ്യത്യസ്ത ഏജന്‍സികള്‍ ഇന്ത്യയിലും ലോക തലത്തിലും നടന്നു വരുന്നുണ്ട് ഇവയുമായുള്ള കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് ഇടപാടുകളുടെ ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കപ്പെടുന്നത്.
ഇസ്ലാമില്‍ വ്യക്തികളുടെയോ പണ്ഡിതരുടെയോ വാക്കുകള്‍ പൂര്‍ണമായും ആധികാരികമായിക്കൊള്ളണമെന്നില്ല. വാക്കുകളും പ്രസ്താവനകളും ആധികാരികവും ഇസ്ലാമികമാകണമെങ്കില്‍ അവ ഖുര്‍ആനിനെയും സുന്നത്തിനെയും അംഗീകരിക്കുന്നതും അവയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാവുകയും വേണം. അപ്പോള്‍ ഒരാള്‍ക്ക് സറ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയോ സ്‌റ്റോക്ക് മാര്‍ക്കറ്റാനന്തര കച്ചവട ഇടപാടുകളില്‍ പങ്കെടുക്കുകയോ ചെയ്യാമോ എന്ന ചോദ്യത്തിന്, അതെ എന്നാണുത്തരം. എന്നാല്‍ നമ്മള്‍ ഇടപാടു നടത്തുന്ന കമ്പനി ഇടപാടുകളില്‍ ചില അടിസ്ഥാന ഇസ് ലാമിക മൂല്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷമായിരിക്കണം ഇടപാട് നടത്തേണ്ടതെന്ന് മാത്രം. ഏത് ഇടപാടാണെങ്കിലും അതില്‍ ഗറര്‍ (വഞ്ചന, ചതി, അപരന്റെ ധനം അന്യായമായി വഞ്ചനയിലൂടെ അപഹരിച്ചെടുക്കുക)ഇല്ലെങ്കില്‍ ഇടപാട് അനുവദനീയമാണ്.

എന്നാല്‍ കമ്പനിയുടെ നടത്തിപ്പിന്റെ ചുമതല, ഓഹരിയുടമകളില്‍ നിന്നു തെരഞ്ഞെടുത്ത ഒരു ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്.
എഴുതിയത് : പി. അബ്ദുല്‍മജീദ്‌   
ചൊവ്വ, 21 മെയ് 2013