2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

ആ­കാ­ശ വീ­ഥിയിൽ നി­ല­ച്ച് പോ­യ എ­യർ­ലൈൻസ്


പ്ര­തീ­ക്ഷി­ക്കാ­തെയാണ് അ­യാൾ ഓ­ഫീ­സിലേ­ക്ക് ക­യ­റി വ­ന്ന­ത്. ത­ല­യിൽ ക­ഷ­ണ്ടി ക­യ­റി­യിരി­ക്കു­ന്നു. കാ­ഴ്ച്ച­യിൽ അ­ന്പ
ത് വ­യ­സ്സി­ല­ധി­കം പ്രാ­യം തോ­ന്നി­ക്കു­ം. ഇ­രി­ക്കാൻ പ­റ­യു­ന്ന­തിന് മു­ന്പ് എ­ന്നെ കെ­ട്ടി­പിടി­ച്ച് പ­റ­ഞ്ഞു, കേ­ട്ടി­ട്ടു­ണ്ട് കാ­ണാൻ പ­റ്റി­യ­തിൽ സ­ന്തോ­ഷം. എ­ന്റെ പേര് ന­സി­റുദ്ദീൻ അ­ബ്ദുൾ വാ­ഹിദ്. പ­ഴ­യ ഈ­സ്റ്റ് വെസ്റ്റ് എ­യർ­ലൈൻ­സി­ന്റെ ചെ­യർ­മാൻ. ഇ­ന്ത്യ­യിൽ ശ്രീ രാ­ജീവ് ഗാ­ന്ധി സ്വ­കാര്യ വി­മാന ക­ന്പ­നി­കൾ­ക്ക് ലൈ­സൻ­സ് അ­നു­വ­ദി­ച്ച­പ്പോൾ വ്യോ­മ­യാ­ന വ്യ­വ­സാ­യ രം­ഗ­ത്ത് ര­ണ്ടാ­മ­ത് ക­ട­ന്ന് വ­ന്ന് പു­തിയ ച­ക്ര­വാ­ള­ങ്ങൾ തേ­ടി പ­റ­ന്നു­യർ­ന്ന ക­ന്പ­നി­യുടെ ചെ­യർ­മാൻ. ഒ­രു കാ­ല­ത്ത് കേ­ന്ദ്ര മ­ന്ത്രി­മാരു­ം, ബോ­ളിവുഡ് ന­ട­മാ­രും ബ­ഹു
­മാനി­ച്ച് പി­റ­കെ ന­ട­ന്നി­രുന്ന വ്യ­വ­സാ­യ പ്ര­മു­ഖൻ.
ആ­കാ­ശ വീ­ഥിയിൽ പു­തിയ സ്വ­പ്ന­ങ്ങ­ളു­മായി തു­ഴ­ഞ്ഞ് നീ­ങ്ങി­യ പു­ഷ്പ­ക വി­മാന­ത്തിൽ “ഫാ­ഷൻ ഷോ­” വ­രെ ന­ട­ത്തി സേ­വ­ന മേ­ഖ­ല­യിൽ പു­തിയ സീ­മ­കൾ തേ­ടിയ പ്ര­സ്ഥാ­നം െപ­ട്ട­ന്ന് ത­ന്നെ വ­ളർ­ന്ന് പ­ന്ത­ലി­ച്ച് തു­ട­ങ്ങി. സ്ഥാ­പ­ന­ത്തി­ന്റെ മാ­നേജി­ങ്ങ് ഡ­യ­റ­ക്ട­റാ­യ ന­സി­റുദ്ദീ­ന്റെ സ­ഹോ­ദ­ര­ൻ ത­ക്കി­യുദ്ദീൻ വാ­ഹിദ് വ്യ­വ­സാ­യ­ത്തി­ലെടു­ത്ത സൂ­ക്്ഷ­മവു­ം, സ­മ­യ­ബന്ധി­ത­വു­മായ തീ­രുമാ­ന­ങ്ങ­ളു­ം ഈ­ വ­ളർ­ച്ച­യ്ക്ക് കാ­ര­ണ­മാ­യി. 1992ൽ ഇ­ന്ത്യൻ എ­യർ­ലൈൻ­സ് പ­ണി­മുട­ക്കി­യ­പ്പോൾ അ­ന്ന­ത്തെ വ്യോ­മ­യാ­ന മ­ന്ത്രി മാ­ധ­വ­റാ­വു സി­
ന്ധ്യ ത­ക്കി­യുദ്ദീ­നെ വി­ളിച്ച് കൂ­ടുതൽ വി­മാന­ങ്ങൾ ഇ­റ­ക്കാൻ ആ­വ­ശ്യ­പ്പെ­ടുക­യു­ം അ­തു വ­ഴി നി­ല­ച്ച് പോ­യ എ­യർ­ലൈൻസ് മേ­ഖ­ല­യിൽ പു­തിയ തു­ട­ക്കം കു­റിക്കാ­നും ഈ­സ്റ്റ് വെ­സ്റ്റ് എ­യർ­ലൈൻ­സിന് സാ­ധിച്ചു.
ഇ­തേ മേ­ഖ­ല­യി­ലേക്ക് ക­ട­ന്നു വ­രാൻ ശ്ര­മി­ച്ച പു­തിയ പ­ല വ­ട­ക്കേ­ഇ­ന്ത്യൻ ലോ­ബിക­ളു­ം, ഈ­സ്റ്റ് വെ­സ്റ്റി­നോടൊ­പ്പം പി­ടിച്ച് നിൽ­ക്കാൻ പ­റ്റാ­തെ വ­രു­മെന്ന് മ­ന­സ്സി­ലാക്കി­, 1995 ന­വം­ബർ 13ന് ബോ­ംബെ­യിലെ ഈ­സ്റ്റ് കോ­സ്റ്റ് എ­യർ­ലൈൻ­സ് ഓ­ഫീ­സിനു മു­ന്പിൽ വെ­ച്ച് ത­ക്കി­യുദ്ദീൻ വാ­ഹിദി­നെ വെ­ടിവെ­ച്ച് കൊ­ന്നു. അ­പ്ര­തീ­ക്ഷി­ത­മാ­യ സ­ഹോ­ദ­ര­ന്റെ മ­ര­ണ­ത്തി­നൊപ്പം അ­ധോ­ലോക ബ­ന്ധം ചാർ­ത്തി സർ­ക്കാർ അ­ന്വേ­ഷ­ണ­ത്തി­നും ഉ­ത്ത­ര­വി­ട്ട­പ്പോൾ പി­.എ­ൽ­.എ­ം എ­ന്ന വി­മാന ലീ­സിംഗ് ക­ന്പ­നി അ­വർ­ക്ക് വാ­ട­ക­പ്ര­കാ­രം കി­ട്ടാ­നുള്ള പ­ന്ത്ര­ണ്ട് മി­ല്യൺ രൂ­പ­യ്ക്ക് വേ­ണ്ടി കോ­ട­തി ക­യ­റി. ഇ­വ­രു­ടെ കൈ­യിൽ നി­ന്നു­ം വാ­ട­ക­ക്കെ­ടുത്ത മൂ­ന്ന് വി­മാന­ങ്ങൾ തി­രിച്ച് നൽ­കാൻ കോ­ട­തി ഉ­ത്ത­ര­വി­ട്ട­പ്പോൾ പ­ല റൂ­ട്ടി­ലേയ്ക്കു­ള്ള സർ­വ്വീ­സുകൾ ഈ­സ്റ്റ് വെ­സ്റ്റിന് റ­ദ്ദാ­ക്കേ­ണ്ടി വ­ന്നു. പി­ന്നീട് കോ­ഴിക്കോ­ടേയ്ക്കു­ം കൊ­ച്ചി­യിലേ­യ്ക്കു­ം, തി­രുവ­ന­ന്ത­പു­ര­ത്തേ­യ്ക്കു­ം മാ­ത്ര­മാ­യി ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചി­ട്ടു­ം ക­ട­ക്കെ­ണിയി­ലും കേ­സിലു­ം പെ­ട്ട് ക­ന്പ­നി 1996 ആ­ഗ്സറ്റ് മാ­സം എ­ട്ടാ­ം തീ­യ്യ­തി പൂ­ട്ടി കെ­ട്ടി.
ഇ­ന്ത്യ­യി­ലാക­മാ­നം ചർ­ച്ച ചെ­യ്യ­പ്പെ­ട്ട്, വ­ളർ­ന്ന് പ­ന്ത­ലി­ച്ച് വ­ന്ന ഒ­രു വൻ വൃ­ക്ഷ­ത്തി­ന്റെ ശി­ഖിര­ങ്ങൾ ഓ­രോ­ന്നാ­യി വ­ട­ക്കേ ഇ­ന്ത്യൻ ലോ­ബി മു­റിച്ച് മാ­റ്റു­ക­യാ­യിരു­ന്നു. പി­ന്നീട് വർ­ഷ­ങ്ങൾ­ക്ക് ശേ­ഷം ഈ­ ദു­ര­ന്ത സ്മ­ര­ണ­യിൽ നി­ന്ന് മോ­ചിത­നാ­യി ഉ­യർ­ത്തെ­ഴുന്നേൽ­ക്കാൻ ശ്ര­മി­ച്ച് പ­റ­ക്കാൻ പ­റ്റാ­തെ, ത­ളർ­ന്ന് വീ­ഴുന്ന ഒ­രു ഫീ­നിക്സ് പ­ക്ഷി­യുടെ ദ­യ­നീ­യ മു­ഖം ഞാൻ അ­ന്ന് ശ്രീ ന­സി­റുദ്ദീൻ അ­ബ്ദുൾ വാ­ഹിദി­ന്റെ മു­ഖ­ത്ത് ക­ണ്ടു. ബ­ഹ്റി­നിലെ­യും മ­റ്റ് ഗൾ­ഫ് രാ­ജ്യ­ങ്ങ­ളി­ലെയു­ം വ്യ­വ­സാ­യ പ്ര­മു­ഖ­രെ കൂ­ട്ട് പി­ടിച്ച് വീ­ണ്ടു­ം ഈ­സ്റ്റ് വെ­സ്റ്റ് എ­യർ­ലൈൻ­സ് പ­റ­പ്പി­ക്കാ­നുള്ള ന­സി­റുദ്ദീ­ന്റെ മോ­ഹം പ­ക്ഷെ ന­ട­ന്നി­ല്ല. അ­വ­സാ­നം സ­ഹാ­യ­വാ­ഗ്ധാ­നം നൽ­കി­യ പ­ല­രു­ം പിൻ­വാ­ങ്ങി­യ­പ്പോൾ കൈ­യിലു­ണ്ടാ­യിരു­ന്ന ബാ­ക്കി സ്വ­ത്തു­ം, പ­ണ­വു­ം ന­ഷ്ട­പ്പെ­ട്ട് അ­ദ്ദേ­ഹം ഡൽ­ഹി­യിലേ­ക്ക് കു­ടിയേ­റി.
ഇ­തേ പോ­ലെ വ­ട­ക്കേ ഇ­ന്ത്യൻ ലോ­ബികൾ ഒ­തു­ക്കി തീർ­ത്ത കേ­ര­ള­ത്തിൽ നി­ന്നു­ള്ള മ­റ്റൊ­രു വ്യ­വ­സാ­യിയാ­യിരു­ന്നു ബി­സ്ക­റ്റ് രാ­ജാവ് എ­ന്ന­റി­യ­പ്പെ­ട്ട ശ്രീ ബ്രി­ട്ടാ­നിയ രാ­ജൻ പി­ള്ള. 1892ൽ കൽ­ക്ക­ത്ത­യിൽ 295 രൂ­പ മൂ­ല­ധ­ന­മാ­യി തു­ട­ങ്ങി­യ “ബ്രി­ട്ടാ­നിയ ഇ­ന്റ­സ്ട്രീസ് ലി­മിറ്റ­ഡ്” എ­ന്ന ക­ന്പ­നി­യുടെ ത­ല­പ്പ­ത്ത് ശ്രീ രാ­ജൻ പി­ള്ള ക­യ­റി പ­റ്റി­യ­ത് 1980ക­ളി­ലാണ്. ബി­സ്ക­റ്റ് രാ­ജാവ് എ­ന്ന­റി­യ­പ്പെ­ട്ട പി­ള്ള പി­ന്നീട് വാ­ദിയ ഗ്രൂ­പ്പിന് ഷെ­യർഓ­ഹ­രി­യുടെ ഭൂ­രിഭാ­ഗം ക­ന്പ­നി­യുടെ വി­ക­സ­നാ­വ­ശ്യ­ത്തി­നായി വി­റ്റി­രിന്നു. പ­ക്ഷെ ദാ­നോൻ ഗ്രൂ­പ്പി­ലും തു­ല്യ­മാ­യ ഷെ­യർനേ­ടിയ വാ­ദിയ­യു­മായി പൊ­രുത്ത­പ്പെ­ടാൻ പ­റ്റാ­തെ പി­ള്ള സി­ംഗ­പൂ­രിലേ­യ്ക്ക് കു­ടിയേ­റ്റം ന­ട­ത്തി. ബ്രി­ട്ടാ­നിയ ഗ്രൂ
­പ്പിൽ സാ­ന്പ­ത്തി­ക തി­രിമ­റി ആ­രോപിച്ച് പി­ന്നീട് തീ­ഹാർ ജ­യി­ലിൽ അടക്കപ്പെട്ട പി­ള്ളപ്രാ­ഥ­മി­ക ചി­കിത്സ പോ­ലും ല­ഭിക്കാ­തെ1995ൽ മ­ര­ണ­പ്പെ­ട്ടു. പി­ന്നീട് അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ സർ­ക്കാ­റിനെ­തിരെ ന­ഷ്ട­പ­രി­ഹാരം ആ­വ­ശ്യ­പ്പെ­ട്ട് കേസ് ര­ജി­സ്റ്റർ ചെ­യ്യു­ക­യു­ം വർ­ഷ­ങ്ങൾ­ക്ക് ശേ­ഷം പ­രാ­തി ശ­രി­യാണെ­ന്ന് മ­ന­സി­ലാക്കി കോ­ട­തി 20 ല­ക്ഷം ന­ഷ്ട­പ­രി­ഹാര­മാ­യി നൽ­കി. ഈ­ തു­ക പാ­വ­പ്പെ­ട്ട­വ­രു­ടെ ഉ­ന്ന­മ­ന­ത്തി­നായി അ­വർ പി­ന്നീട് സം­ഭാവ­ന ചെ­യ്യുക­യു­ണ്ടാ­യി.
വി­ദേശ­രാ­ജ്യ­ങ്ങ­ളിൽ ജീ­വിച്ച് ഇ­ന്ത്യ­യു­ം ലോ­കം മു­ഴുവ­നു­ം അ­റി­യ­പ്പെ­ടുന്ന പ­ല മ­ല­യാ­ളിക­ളെ­യും ന­മു­ക്ക­റി­യും. പ­ക്ഷെ കേ­ര­ള­ത്തിൽ നി­ന്ന് വ­ട­ക്കേ ഇ­ന്ത്യ­യിൽ പോ­യി പി­ടിച്ച് നി­ന്ന­വർ വ­ള­രെ വി­ര­ളം. 1957ൽ ഹോ­ട്ടൽ സേ­വ­ന രം­ഗ­ത്തേ­യ്ക്ക് ക­ട­ന്നു വ­ന്ന ലീ­ല­ഗ്രൂ­പ്പ് ഓഫ് ഹോ­ട്ടൽ­സി­ന്റെ ചെ­യർ­മാൻ ക്യാ­പ്റ്റൻ സി.പി കൃ­ഷ്ണൻ നാ­യർ, പു­റ­വ­ങ്ക­ര പ്രൊ­ജ­ക്ട്സ് ലി­മിറ്റഡ് എ­ന്ന ക­ന്പ­നി­യുടെ ഉ­ട­മ ര­വി പു­റ­വ­ങ്ക­ര എ­ന്നി­ങ്ങി­നെ ചു­രുക്കം ചി­ലർ മാ­ത്ര­മേ ലോ­ക കോ­ടീശ്വ­രൻ­മാ­രുടെ പ­ട്ടി­ക­യി­ലേക്ക് കേരളത്തിൽ നിന്ന് ക­ട­ന്ന് വ­ന്നി­ട്ടു­ള്ളൂ. ഇത് കേ­വ­ലം ബി­സിന­സ്സിൽ മാ­ത്ര­മ­ല്ല, സി­നിമ പോ­ലുള്ള ക­ല­ാപ­രമാ­യ ക­ഴിവ് പ്ര­ക­ടി­പ്പി­ക്കു­ന്ന മേ­ഖ­ല­യി­ലും, കാ­യിക പ്ര­ക­ട­നത്തി­ന്റെ മേ­ഖ­ല­യിലും കൊണ്ടു വരുന്നുണ്ട്
. (4pm news)